2020 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ബാബേൽഗോപുരം


സാമൂഹ്യജീവികളാണ് നാം. നമുക്കുചുറ്റും നിരവധി പേർ, നമുക്കു പരിചയമുള്ളവരും ഇല്ലാത്തവരുമായി നമ്മോടൊപ്പം ജീവിക്കുന്നുണ്ട്. നാമറിയുന്ന ചിലരെ ഓർത്തുനോക്കൂ. വളരെആകർഷകമായി ഉടുത്തൊരുങ്ങി നടക്കുന്നവർ, ആരെയും ആകർഷിക്കുന്ന ശരീരസൌന്ദര്യമുള്ളവർ . അങ്ങനെയങ്ങനെ വിവിധ തരത്തിലുള്ളവർ.നമ്മെ ആകർഷിക്കുന്ന പലരും വ്യത്യസ്തരാകുന്നത് അവരുടെ സംഭാഷണ ചാതുര്യം കൊണ്ടാകാം. വളരെ അനായാസത്തോടെ വാക്കുകളുപയോഗിച്ച് മധുരമായി സംസാരിക്കുന്നവരെ ഓർമ്മിച്ചുനോക്കൂ. അങ്ങനെ വിശിഷ്ടമായ ഒരു ഭാഷ ഉപയോഗിക്കാൻ.എല്ലാവർക്കും കഴിവില്ലെങ്കിലും ആകർഷകമായ വ്യക്തിത്വത്തിൻറെ പ്രധാനപ്പെട്ട ഒരു ഘടകം ഭാഷകൊണ്ട് അപരനെ വശീകരിക്കാൻ ആവുന്നതു തന്നെയാണ്. മനുഷ്യൻ സാമൂഹ്യജീവിയായതും. മറ്റുജീവജാലങ്ങളെക്കാൾ ശ്രേഷ്മാഠമായതും ഭാഷയെന്ന അത്ഭുത സിദ്ധിയിലൂടെയാണ്. അനായാസമായി നിത്യവും വ്യവഹരിച്ചുപോരുന്നതുകൊണ്ട് നമ്മുടെ ഈ സവിശേഷമായ സിദ്ധിയെക്കുറിച്ച് നാം അധികം ആലോചിക്കാറില്ല. എവിടെനിന്നാണ് ഇങ്ങനെ ഒരു ശക്തി മനുഷ്യന് ലഭ്യമായത് എന്നതുമായി ബന്ധപ്പെട്ട് ഓരോ സമൂഹവും അതതിൻറെ ഉൽപ്പത്തിക്കഥകളിൽ ചിലതു സങ്കല്പിക്കാറുണ്ട്, ഇവിടെ ഭാഷയുമായി ബന്ധപ്പെട്ട ഒരു ബൈബി‍ൾ കഥ പറയാം. അത്ഭുതകരമായ ഒരു ഗോപുരത്തിൻറെ കഥയാണത്. , ബാബേൽ ഗോപുരത്തിൻറെ കഥ. നമ്മളെല്ലാവരും നന്മ ചെയ്യാനാഗ്രഹിക്കുന്നവരും സ്വർഗ്ഗത്തെക്കുറിച്ച് അഭിലാഷമുള്ളവരുമാണ്. പ്രാചീന മനുഷ്യരും അങ്ങനെയുള്ളവർ തന്നെ. അജ്ഞതകൊണ്ട് മനുഷ്യന് പറ്റിയ ഒരബദ്ധമാണല്ലോ പറുദീസാ നഷ്ടം. വിയർപ്പും വിശപ്പും സഹിച്ചു ജീവിക്കുന്ന മനുഷ്യവർഗ്ഗത്തിന് ഒരിക്കൽ ഒരു തോന്നലുണ്ടായി, തങ്ങളുടെ കഴിവ്കൊണ്ടു തന്നെ, നഷ്ടപ്പെട്ടുപോയ ആ ദിവ്യമായ സ്വർഗ്ഗത്തെ തിരിച്ചുപിടിക്കണമെന്ന്. തുടർന്ന് അവരെല്ലാവരും ചേർന്ന്.നിശ്ചയിച്ച്, ബാബിലോണിയയുടെ പരിസരത്തുള്ള ഹലാൻകുന്നിൽ നിന്നും.സ്വർഗ്ഗത്തിലേക്ക് വലിയോരു ഗോപുരത്തിൻറെ പണി ആരംഭിച്ചു.അത്യുത്സാഹത്തോടെ എന്നും അവർ കല്ലും മണ്ണും ചുമന്ന് ബാബേൽ എന്ന ആ മഹാഗോപുരത്തിൻറെ നിർമ്മാണത്തിൽ ഏർപ്പെട്ടുപോന്നു. ഓരോ ദിനവും സന്ധ്യയാവുമ്പോൾ അന്നത്തെ പണിയിൽ ആനന്ദംപൂണ്ട് അവർ പ്രതീക്ഷയോടെ അടുത്ത പ്രഭാതത്തിനായി കാത്തു. തുടർന്നും വർദ്ധിച്ച ഉത്സാഹ ത്തോടെ അടുത്ത ദിനവും ഗോപുരനിർമ്മാണത്തിൽ മുഴുകി. ദിനന്തോറും തങ്ങൾ സ്വർഗ്ഗത്തിന് അടുത്തുടുത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് അവർ ആഹ്ളാദിച്ചു. ഒരു ശാപം നിമിത്തമാണല്ലോ ദൈവസന്നിധിയിൽ നിന്നും അകറ്റപ്പെട്ടത്, മാത്രമല്ല അന്നന്നാളത്തെ അപ്പത്തിനായി അദ്ധാനിച്ച് വിയർപ്പൊഴുക്കേണ്ടതായും വന്നു. പശ്ചാത്താപവും.ദൈവസന്നിധിയിലെത്താനുള്ള ആവേശവും പ്രതിദിനംവർദ്ധിച്ചുവന്നു, പണി യിലുള്ള ഉത്സാഹവും. എന്നാൽ ഇതൊക്കെയും ദൈവവും ശ്രദ്ധിക്കുന്നുണ്ട്. മനുഷ്യൻറെ അത്യാർത്തിയിൽ രോഷം പൂണ്ട ദൈവം പെട്ടെന്നൊരു ദിവസം ഗോപുരത്തെ തകർത്തുകളഞ്ഞു, മാത്രമല്ല എല്ലാമനുഷ്യരും ഒരു ഭാഷയിൽ ആശയവിനിമയം നടത്തുന്നതു കൊണ്ടാണ് ഒരുമയോടെ ഈ പണിയിൽ ഏർപ്പെടാനായതെന്ന് മനസ്സിലാക്കി, മനുഷ്യരുടെ ഭാഷയെയും കലക്കിക്കളഞ്ഞു. ഹവ്വ പെറ്റ മക്കളുടെ ഭാഷ അങ്ങനെ പലതായി മാറി. പല മനുഷ്യരും പല താൽപ്പര്യങ്ങളുമായി. പലേടത്തേക്ക് പരന്ന് വിയർപ്പൊഴുക്കി അന്നം തേ ടുന്ന മനുഷ്യരുടെ ഒരുമയാണ് ബാബേൽ. ആ ശക്തമായ ഐക്യമത്യത്തെ പിന്നീടൊരിക്കലും തിരിച്ചുകൊണ്ടുവരാൻ മനുഷ്യരാശിക്ക് കഴിഞ്ഞിട്ടില്ല.ബൈബിളിലെ ബാബേൽഗോപുരത്തിൻറെ കഥ നമ്മുടെഭാഷാവൈവിദ്ധ്യത്തിൻറെ കഥയുമാണ്. ലോകമെമ്പാടും ആയിരക്കണക്കിന് ഭാഷകളുണ്ട്,ഓരോ മനുഷ്യസമൂഹവും സ്വന്തമായ ഒരു ഭാഷയിലൂടെ ആശയവിനിമയം നടത്തുന്നു. അറിവും ചിന്തയും സംസ്ക്കാരവുംഅവരവരുടെ ഭാഷകളിൽ സംഭരിച്ചുവെച്ചും ചിന്താശക്തി ഉപയോഗിച്ച് അറിവു വികസിപ്പിച്ചും അപര നുമായി സംവദിച്ചുമാണ് ഭൂമുഖത്ത് ഇത്രയും വിജിഗീഷുവായി മനുഷ്യൻ വിരാജിക്കുന്നത്. ഭാഷയില്ലാത്ത ലോകം ഇരുട്ടിൻറേതാണ്, അജ്ഞതയുടേതാണ്. കഴിയാവുന്നിടത്തോളം നമ്മുടെ ഭാഷാശേഷി വികസിപ്പിക്കുവാൻ നാം ശ്രമം നടത്തേണ്ടതുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ